Skip to main content

Posts

ചില സങ്കീര്ണയമായ ഉപമകള്‍

    ഓരോ തവണ ബ്രേക്ക് ചവിട്ടുമ്പോഴും ബസ്സിനുള്ളിൽ തൂങ്ങിപ്പിടിച്ച്‌ നിക്കുന്ന ജനതതിയിൽ നിന്നും ഞരക്കങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. പൊതുവേ ബഹളസങ്കീർണ്ണമായ ആ രംഗത്ത് ഞാൻ തികച്ചും നിരുത്തരവാദപരമായി ഫ്രണ്ടിൽ നിക്കുന്ന സുന്ദരികളുടെ മുടിയഴകിൽ കണ്ണും നട്ടിരുന്നു. ചെറുതും വലുതുമായ പലതരം കേശഭാരങ്ങൾ, അതിലെ ഹെയർ ക്ലിപ്പുകൾ, 'റ' മുതലായ വിശേഷപ്പെട്ട വസ്തുവകകള്‍- എൻറെ നവോല്ലേഖ കല്പനകള്ക്ക്ക ഇവയേക്കാള്‍ ഉദാത്തമായതിനെ സങ്കല്പിക്കാനേ കഴിയുമായിരുന്നില്ല. നീട്ടിവളര്ത്തി പിന്നി മടക്കിക്കെട്ടിയ ഡീനയുടെ മുടി നോക്കി നിന്നോണ്ടിരുന്നപ്പോള്‍ സ്കൂളിനടുത്തുള്ള സ്റ്റോപ്പില്‍ വണ്ടിയെത്തി. നിർത്തിയപ്പോഴുണ്ടായ ഒഴുക്കില്പ്പെട്ട് എസ്.ടി പൈസേം കൊടുത്തു ഞാന്‍ നിരത്തിലെത്തി.     സ്കൂളിലേക്ക് ചെറിയൊരു കയറ്റമുണ്ട്. ഓരം പറ്റി ഞാൻ നടന്നു. വഴിസൈഡിലെ ഓട വറ്റി വരണ്ടു കിടക്കുന്നു. ബസ്സിലുണ്ടായിരുന്ന മിക്ക പിള്ളേരും പരീക്ഷക്ക്‌ വരാന്‍ സാധ്യതയുള്ള ചോദ്യങ്ങളെപ്പറ്റി ചര്ച്ചപ ചെയ്തോണ്ടാണ്‌ നടക്കുന്നത്. ഞാന്‍ ചുറ്റും ഒന്ന് നോക്കി. എന്റെച ക്ലാസ്സിലെ ആരും ബസ്സിലില്ലാരുന്നു. അല്ല, ഇപ്പൊ ആരെയെങ്കില...
Recent posts

ഭാവാംബരം

ഭാവാംബരം ഭാഷയിലേക്ക് വരച്ചിട്ട നിന്റെ പറച്ചിലുകലാണ് . നിന്റെ ചില്ലക്ഷരങ്ങളിൽ തൂക്കിയിട്ട നിറക്കൂട്ടുകളാണ് . ഭാവാംബരം പടിഞ്ഞാറ് കൂമ്പുകുത്തുന്ന ഹൃദയം പറഞ്ഞൊപ്പിച്ച പ്രണയ കവിതയാണ് . മേഘങ്ങളിലേക്ക് കൈകളൂന്നി എഴുതിയൊപ്പിച ഒസ്യത്താണ്.

Odd-fashioned stupidities

world was alone without me, poor world. I wake up @ the midday world came in as a stupid smell On the other side of that junction, there is an odd-fashioned building. of course, I go there. I walked upside down, downside up- whatever. I felt different, last time I did it differently. I am diabolic, since I am everything. oops. But I was differently diabolic. I bloomed curious, I looked for the details. I innocently followed myself I am happy, am sad, am this, am that. In between I took a lull. I got confused: How the world come to its end after my death.

ചെറിയ മുറിയിൽ

ഒന്ന്. അലമാരകൾ തോറും അട്ടിയട്ടിയായ് വച്ച കടലാസുപറ്റത്തിനിടയിലെവിടോ പെ - ട്ടൊടുവിലേതോ ചിതൽപ്പുഴുവിനാത്മാനന്ദമരുളി - യടർന്നടർന്നെവിടെയുമില്ലാതാവും. രണ്ട്. ചെറുതായ് സന്ധ്യ വാടി കവിതയ്ക്ക് വളമായി ക്കിടക്കയിലെന്നോടോപ്പം ഉറക്കം കിട്ടാതെ, എപ്പൊഴോ പോട്ടിക്കിളിർത്തിരുണ്ട പേനത്തുമ്പ - ത്തഴിഞ്ഞു വീഴാറുള്ള പ്രിയചിന്തകൾക്കായി പെരുതായോന്നും തന്നെ ചെയ്യാറില്ലെങ്കിലും, പഴയ ഹോസ്റ്റൽമുറിയുപേക്ഷിച്ചിറങ്ങുമ്പോൾ ധൃതിയിൽ തന്റെതെന്നു പെറുക്കി ക്കൂട്ടാറുള്ള ചിലതിൽ ഒന്നെന്തായാലും ഈ നൊട്ടുപുസ്തകമാവും.

വിശേഷാങ്കം!

സൗകര്യത്തിൻ കണക്കിൽ ശമദമമിവയോ ടെന്തു കുന്തം നിരീച്ചാ- ലാകാരത്തിൽ വിശിഷ്യാ ചെറിയൊരു മശക- പ്പീഢ പോലും പ്രചണ്ഡം. ആകെപ്പാടെ വലഞ്ഞിട്ടഥ ബത! അറിയാ- വുന്ന മാർഗത്തിലെല്ലാം പ്രാകിപ്പ്രാകിക്കുഴഞ്ഞി ട്ടടിയൊടടിയൊടാ രംഗമാകുന്നു - അങ്കം

ഒറ്റസംഖ്യകളുടെ പാപം

ഒറ്റസംഖ്യകളുടെ പാപം വരിഞ്ഞുമുറുകുന്ന കാട്ടുതീ കാറ്റിനെയെന്നപോലെ സംഖ്യകളെ ഉന്മത്തരാക്കി. പതിവിലും നേരത്തെ ഉറക്കം നടിച്ചുകൊണ്ട്‌ പകലോൻ പിണങ്ങിയൊടുങ്ങി. ദിക്കുകളുടെ അങ്ങിങ്ങായ്‌ പുതിയ ഒറ്റപ്പെടലുകൾ പ്രത്യക്ഷപ്പെട്ടു. ഗതാനുഗതികത്വത്തിന്റെ പ്രവാചകൻ ദീക്ഷയിലായി; സങ്കീർണതയ്ക്ക് വേണ്ടി ഒറ്റയക്കങ്ങളും. .. .. പ്രപഞ്ചത്തിന്റെ പതിവേടിൽ എല്ലാം പതിഞ്ഞു മങ്ങി. പക്ഷെ, കാറ്റിന്റെ ഉന്മാദം തുടർന്നുകൊണ്ടിരുന്നു.

ഫളഫളായകം

ജല്പിത ഗതമധുരാങ്കിതസദനം കല്പിത ഗള കമനീയവിചാരം തല്പരതര വിജയാര്‍ണവ വിഷയം അല്പനു വിധി വിളയാടിയ സാരം ചര്‍വിത ചര്‍വണ കര്‍ണവിധേയം വര്‍ണവിചിത്ര മനുഷ്യാകാരം പര്‍ണവികര്‍ണ വിശേഷമശേഷാ രണ്യസരിത്തിനു സന്ധീഭംഗം സങ്കടമുണ്ട്‌ പറഞ്ഞു തരുന്നതി- നെങ്കിലുമഞ്ജിത ഗന്ധമചിന്ത്യം സങ്കരവങ്കുകളിങ്ങനെ വന്നതി- ലങ്ഗമഹോ! പരശങ്കയിലായി